പുതിയ ടെലിഫോണ്‍ കണക്ഷനു വേണ്ടിയാണു ഞാനന്നു എക്സേഞ്ചിലെത്തിയത്.തിരക്കൊന്നുമില്ല,
ജീവനക്കാര്‍ അവിടവിടെ ഇരുന്ന് വെടിപറയുകയാണു.തലങ്ങും വിലങ്ങും ഫോണടിക്കുന്നുണ്ട്.
മിക്കതും ഫോണ്‍ വര്‍ക്ക് ചെയ്യുന്നില്ലാന്ന പരാതികള്‍.ഇതിനിടയില്‍ മൂലക്കിരുന്ന ഒരു ഫോണ്‍
ശബ്ദിക്കാന്‍ തുടങ്ങി.ആരും എടുക്കുന്നില്ല,പരസ്പരം നോക്കുന്നുണ്ട് എല്ലാവരും,ആരെടുക്കും എന്ന
ധ്വനി.
" എന്നെക്കൊണ്ടൊന്നും വയ്യ",എനിക്കു മുന്നിലിരുന്ന ചെറുപ്പക്കാരനാണു.കഴിഞ്ഞ മാസം അമ്മേ കാണാന്‍
ചെന്നപ്പൊ അമ്മ ചോദിച്ചതാ നിനക്ക് കുറച്ചൂസം എന്റടുത്ത് വന്ന് നിന്നൂടേയെന്ന് , എങ്ങനെ പോകാനാ..?
അടുത്താഴ്ച് മോള്‍ക്ക് എക്സാം തൂടങ്ങുകയാണു, ഞാനില്ലെങ്കില്‍ അവള്‍ ഒന്‍പത് മണിക്കേ കിടന്നുറങ്ങിക്കളയും.
ഒന്നാം ക്ലാസ്സിലെ അഡ്മിഷനൊക്കെ നല്ല ടൈറ്റാ ഇപ്പോ...,അവര്‍ടെ ശബ്ദം കേട്ടാല്‍ എനിക്ക് അമ്മേ ഓര്‍മ്മ വരും".
അയാള്‍ എണീറ്റു പോയി. കണ്ണട വെച്ച ഒരു കഷണ്ടിക്കാരന്‍ എണീറ്റ് വന്ന് ഫോണെടുത്തപ്പോഴേക്കും
ഫോണ്‍ ഡിസ്കണക്റ്റായി." അല്ലേലും എടുത്താല്‍ അവരൊന്നും പറയില്ല.ആരാ എവിടുന്നാന്ന് ചോദിച്ചാല്‍ മിണ്ടില്ല.നബീസുമ്മയാന്നു
മാത്രം പറയും.പിന്നെ കരച്ചിലാ...മാനസിക നില തെറ്റിയ ആരെലുമാവും".അയാള്‍ പുറത്തേക്ക് പോയി.
നബീസുമ്മ- ആ പേര്‍ എന്റെ മനസ്സില്‍ കിടന്ന് തിരിയവേ ഫോണ്‍ പിന്നെയും ശബ്ദിച്ചു.ആരുമില്ല മുറിയില്‍,
ഞാന്‍ പതുക്കെ എണീറ്റു ചെന്നു റിസീവര്‍ ചെവിയോട് ചേര്‍ത്തു.ഹലോ...അപ്പുറത്ത് നിന്നും നേര്‍ത്തൊരു ശബ്ദം.
വിദൂരതയില്‍ നിന്നും ഒഴുകി വരുന്നത് പോലെ....
ഹലോ.....
ആരാ...എന്റെ ശബ്ദം വിറച്ചിരുന്നു.
ഞാന്‍ നബീസുമ്മ..
നബീസുമ്മ....? എന്റെ ശബ്ദം കേട്ടിട്ടോയെന്തോ അപ്പുറത്ത് പെട്ടെന്ന് നിശബ്ദത.
ഹലോ....മിമ്മിയാണോ...?
ഹതേ.!!! ഞാന്‍ പതറി.
ഇത് ഞാനാ....വല്ല്യുമ്മ, എന്റെ മോളേ എനിക്കിവിടെ ജീവിക്കാന്‍ വയ്യ.എനിക്ക് തീരെ അഡ്ജുസ്റ്റ് ചെയ്യാന്‍ വയ്യ ഇവിടെ,
ഇവിടെ ആര്‍ക്കും ആരോറ്റും ഒരു കടപ്പാടുമില്ല.ഒരു തരം നിസ്സംഗതയാ എല്ലാവര്‍ക്കും.ബന്ധങ്ങളും ബന്ധനങ്ങലുമില്ലാത്ത
ഒരു ലോകം.
ഒരു പാട് കാലത്തിനു ശേഷം സംസാരിക്കാന്‍ ഒരാളെ കിട്ടിയ ആവേശത്തിലാണു വല്ല്യുമ്മ.അങ്ങനെ നിര്‍ത്താതെ പറഞ്ഞു പോകുകയാണു.
നിനക്കറിയോ... നിന്റെ വല്ല്യുപ്പയുമുണ്ട് ഇവിടെ,എനിക്ക് മുന്നേ ഇവിടെയെത്തിയതാണല്ലൊ മൂപ്പര്‍,പക്ഷേ അങ്ങോര്‍ക്കെന്നെ
കണ്ട ഭാവമില്ല.ഞാന്‍ സംസാരിക്കാന്‍ ചെന്നാല്‍ ഒഴിഞ്ഞു മാറിക്കളയും.പണ്ടേ വലിയ സാത്വികനായിരുന്നല്ലൊ.ഇപ്പോ പറയാനുമില്ല.
തൂമഞ്ഞ് പൊഴിയുകയാനെന്നു തോന്നും ദേഹത്തു നിന്നും.
നിനക്കോര്‍മയുണ്ടോ ജാനൂനെ...പണ്ട് നമ്മുടെ ആട്ടിന്‍ങ്കുട്ടി അവളുടേ തൊടീല്‍ കടന്നു മാവിന്‍ തൈ കടിച്ചൂന്നും പറഞ്ഞ് വഴക്കിനു
വന്ന....,അന്ന് നീയവിടെയുണ്ടല്ലോ...ഓണപ്പൂട്ടിനു വന്നിട്ട്, അവളൂണ്ട് ഇവിടേ.
ജാനുവോ....?എനിക്ക് അതിശയമായി,അതെങ്ങനെ ശരിയാകും...?
അതേടി..ഇവിടെയാങ്ങനെ മുസ്ലിം അമുസ്ലിം എന്ന വിത്യാസമൊന്നുമില്ല.എല്ലാവരുമൊന്നാ...
പിന്നെ നീ എന്റെ വാപ്പാനെ കണ്ടിട്ടില്ലല്ലോ...അങ്ങേരുമുണ്ടിവിടേ.ആദ്യമൊന്നും എനിക്ക് തിരിച്ചറിയാന്‍ പറ്റീരുന്നില്ല.
അടുത്തൂടെ പോകുമ്പോ ഒരു കുതിര കുളമ്പടി ശബ്ദം കേള്‍ക്കാം അതോണ്ടാ എനിക്ക് സംശയം തോന്നീത്.പിന്നെ സൂക്ഷിച്ച്
നോക്കിയപ്പോ അതന്നെ,ആ ഗാംഭീര്യം..അതിപ്പഴുമുണ്ട്.നേര്‍ക്കുനേര്‍ വന്നാല്‍ ഞാന്‍ മാറിക്കളയും.
എന്തായാലും എനിക്കിവിടെ മതിയായി.ഒരു ത്രില്ലുമില്ല ഇവിടെ.ജീവിതത്തിന്റെ ഒരു എരിവും പുളിയുമൊന്നും ഇവിടെയില്ല.
എനിക്കൊന്ന് ഉറക്കെ സംസാരിക്കണം,ആരോടെങ്കിലും വഴക്കു കൂടണം.പുതിയ സാരീം മാലേമൊക്കെ വാങ്ങണം.
അതൊന്നും ഇവിടെ നടക്കില്ല.അവിറ്റെ നിന്നും ആരേലും വരികയാണേല്‍ എനിക്കങ്ങ് വരാമായിരുന്നു.
നീ വരുമോ..?നമുക്കൊരുമിച്ച് തിരിച്ച് പോകാം...വരുമോ...?
ഞാനോ.....!!!!!! എന്റെ കൈയില്‍ നിന്നും അറിയാതെ റിസീവര്‍ താഴെ വീണു പോയി...
അതൊരു സ്വപനമായിരുന്നെന്ന് എനിക്കിപ്പഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.എന്തൊരു വ്യക്ത്തയായിരുന്നു.
ഡിജിറ്റല്‍ ഇമേജിന്റെ ക്ലാരിറ്റി.രണ്ട് വര്‍ഷമാകുന്നു വല്ല്യുമ്മ മരിച്ചിട്ട്, ഒറ്റപ്പാലത്തെ കൊല്ലിനും കൊലക്കും
അധികാരമുണ്ടായിരുന്ന ജന്മിയുടെ മകള്‍, എല്‍.എസ്.എന്‍ കോണ്‍ വെന്റില്‍ വിദ്യാഭ്യാസം.സാരിയും ബ്ലൌസും
അണിഞ്ഞ മുസ്ലിം പെണ്ണിനെ നോക്കി ചെട്ടിച്ചി എന്ന് വിളിച്ചു കളിയാക്കിയവര്‍ക്ക് മുന്നിലൂടെ തലയുയര്‍ത്തി നടന്നവള്‍.
ഒരു രാജ്ഞിയെ പോലെയാണു ജീവിച്ചത്. അവസാന കാലമായപ്പോഴേക്കും ഓര്‍മ്മയുടെ അടരുകള്‍ ഒന്നൊന്നായ് കൊഴിഞ്ഞു
പോകാന്‍ തുടങ്ങീരുന്നു.സ്മൃതി നാശം--. ഒന്നും ഒന്നിനേയും വിട്ടുപോകാന്‍ ആഗ്രഹമില്ലാത്തത് കൊണ്ടാണോ തിരിച്ചു വരാന്‍
ഇത്രമാത്രം ആഗ്രഹിക്കുന്നത്...?
മരണസമയത്ത് ദേഹം വിട്ട് പുറത്ത് പോകുന്ന ദേഹി അവസാന വിധിനാള്‍ വരേക്കും എവിടെയാണു..?
ആത്മാക്കള്‍ നീന്തിക്കളിക്കുന്ന ബര്‍സഖിനെ പറ്റി ഖുര്‍-ആനില്‍ പറയുന്നുണ്ട്.അതെവിടേയാണെന്നോ
എങ്ങനെയാണെന്നോ പക്ഷേ പറയുന്നില്ല.ആര്‍ക്കറിയാം...അതിവിടെയെവിടെയും ആകാം,നമുക്ക് തൊട്ടടുത്ത്,
അല്ലെങ്കില്‍, ആത്മാക്കള്‍ തുമ്പികളെ പൊലെ പാറി നടക്കുന്ന വെള്ളിയാംകല്ലില്‍,
മഴ പെയ്തൊഴിഞ്ഞ് പൊന്‍ വെയില്‍ പരക്കുന്ന അപരാഹ്നങ്ങളില്‍ തുമ്പികള്‍ കൂട്ടത്തോടെ ഇറങ്ങിവരും.
തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് കണ്ടാല്‍ ,ഉമ്മാടെ തലേല്‍ നിന്നും പേനെടുക്കുന്നതിനിടെ കുഞ്ഞിപ്പെണ്ണ്
വിളിച്ച് പറയും "വേണ്ട കുട്ട്യേ...അയിനെ വിട്ടേക്ക്,ചെലപ്പോ അത് നുമ്പടെ ആരേലുമാകും
അയിനുണ്ടോ പറയാന്‍ പറ്റുണു,".ഒരുമാത്ര വിറച്ചുപോകുന്ന എന്റെ വിരലുകള്‍ക്കിടയില്‍ നിന്നും തുമ്പി പിടഞ്ഞ്
മാറിക്കളയും. ദൂരെക്കൊന്നും പോകില്ല അത്,നമ്മെ ചുറ്റി പറന്നു കൊണ്ടിരിക്കും,വിട്ടുപോകാന്‍ ഇഷ്ടമില്ലാത്തപോലെ......
ഇനി....എല്ലാവര്‍ക്കും മുന്‍പേ പറന്ന് വെള്ളിയാം കല്ലിലെത്തണം,ഒരു തുമ്പിയായ് പുനര്‍ജനിച്ച് പ്രിയപ്പെട്ടവരെ
കാത്തിരിക്കണം,എന്റെയുള്ളിലെ എല്ലാ സ്നേഹവുമെടുത്ത് ഞാനൊരു നക്ഷ്ത്രം തുന്നിയുണ്ടാക്കും,എന്നിട്ടതെടുത്ത്
എന്റെ ചിറകില്‍ പതിപ്പിക്കും.ആ നക്ഷ്ത്ര തിളക്കം കണ്ട് അവരെന്നെ തിരിച്ചറിയും...
Wednesday, September 29, 2010
ഒരു വെറും സ്വപ്നം....?
Friday, September 17, 2010
സ്വര്‍ഗത്തില്‍ നിന്നൊരു ടെലിഫോണ്‍ കാള്‍!!!
പുതിയ ടെലിഫോണ്‍ കണക്ഷനു വേണ്ടിയാണു ഞാനന്നു എക്സേഞ്ചിലെത്തിയത്.തിരക്കൊന്നുമില്ല,
ജീവനക്കാര്‍ അവിടവിടെ ഇരുന്ന് വെടിപറയുകയാണു.തലങ്ങും വിലങ്ങും ഫോണടിക്കുന്നുണ്ട്.
മിക്കതും ഫോണ്‍ വര്‍ക്ക് ചെയ്യുന്നില്ലാന്ന പരാതികള്‍.ഇതിനിടയില്‍ മൂലക്കിരുന്ന ഒരു ഫോണ്‍
ശബ്ദിക്കാന്‍ തുടങ്ങി.ആരും എടുക്കുന്നില്ല,പരസ്പരം നോക്കുന്നുണ്ട് എല്ലാവരും,ആരെടുക്കും എന്ന
ധ്വനി.
മുഴുവന്‍ വായിക്കുമല്ലോ...?
ഇവിടെ
Thursday, September 9, 2010
കാലാപാനി -
അവര്‍ മൂന്ന് പേരുണ്ടായിരുന്നു. രാത്രി ആരുടേയും കണ്ണില്‍പ്പെടാതെ,
വാര്‍ഡന്‍മാര്‍ അവരെ എടുത്ത് കൊണ്ട് പോയത് എന്റെയരുകിലൂടെയായിരുന്നു.
വയറ്റില്‍ കല്ല് കെട്ടി നടുകടലില്‍ കൊണ്ടുപോയി താഴ്ത്തി. ഒരു തെളിവും
ബാക്കിവെക്കാതെ ഇരുളിലേക്ക് അവര്‍ ആഴ്ന്ന് പോയ്. അങ്ങനെ എത്രപേര്‍ !
എല്ലാറ്റിനും മൂക സാക്ഷിയായ് ഞാന്‍., ഓടിപ്പോകാന്‍ പോലുമാകാതെ......,
ജയില്‍ കവാടത്തിനരുകിലെ ആല്‍മരത്തിന് ചുവട്ടിലിരിക്കുകയായിരുന്നു ഞാന്‍.
മഴ കൊള്ളാതിരിക്കാന്‍ വേരുകള്‍ക്കിടയിലേക്ക് തല പൂഴ്ത്തിയിരിക്കുമ്പോള്‍
ഞാനറിഞ്ഞിരുന്നില്ല; എന്റെ സാമീപ്യം നൂറ്റാണ്ടുകളായ് ഉറങ്ങിക്കിടന്ന
ആ വയസ്സന്‍ മരത്തെ ഉറക്കത്തില്‍ നിന്നുണര്‍ത്തുമെന്ന് . ജയിലിലെ
നടുക്കുന്ന ഓര്‍മ്മകള്‍ എന്നോടു പറയുമെന്ന് !!
'കാലാപാനി' അതായിരുന്നു ഈ കടലിന്റെ പേര്. മരണത്തിലേക്കായിരുന്നു
അവരാ ചെറുപ്പക്കാരെ നാടു കടത്തിയിരുന്നത്. തങ്ങള്‍ക്കെതിരെ ശബ്ദിച്ചവരെയെല്ലാം
അവരിവിടെക്കൊണ്ട് വന്ന് തള്ളി. 1858 ലാണ് ഇവിടെ ജയില്‍ പണിയുന്നത്.
ബര്‍മ്മയില്‍ നിന്ന് കല്ലുകളും മറ്റു സാധനങ്ങളും കൊണ്ടുവന്ന് തടവുകാരെക്കൊണ്ടു
തന്നെ അവരീ ജയില്‍ പണിതുയര്‍ത്തി.
തടവുകാര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ കഴിയാത്ത
തരത്തിലായിരുന്നു ജയില്‍ നിര്‍മ്മിതി. തൊള്ളായിരമാണ്ടായപ്പോഴേക്കും
രാജ്യമൊട്ടാകെ ബ്രീട്ടീഷുകാര്‍ക്കെതിരായ പോരാട്ടങ്ങള്‍ ശക്തി പ്രാപിച്ചിരുന്നു.
അതോടെ രാഷ്ട്രീയ തടവുകാരുടെ വരവായി. ഒപ്പം അതി ക്രൂരമായ, രക്തം
കല്ലിച്ചു പോകുന്ന പീഢനമുറകളും . പുരുഷ തടവുകാരെ ഇങ്ങോട്ട് കൊണ്ട്
വന്നപ്പോള്‍, സ്ത്രീ തടവുകാരെ തൊട്ടടുത്ത് വൈപ്പര്‍ ഐലന്റിലേക്കാണ് കൊണ്ട്
പോയത്. എന്റെ ചില്ലകള്‍ക്ക് കീഴിലൂടെ ഇങ്ങോട്ട് കയറിപ്പോയ പലരേയും
പിന്നീട് ഞാന്‍ കണ്ടിട്ടേയില്ല. സെന്‍ട്രല്‍ ടവറില്‍ ഞാത്തിയിട്ടേക്കുന്ന ആ
മണി കണ്ടില്ലേ...! അതടിക്കാന്‍ തുടങ്ങിയാല്‍ ഉറപ്പിക്കാം ആരേയോ
തൂക്കിലേറ്റിയിട്ടുണ്ടെന്ന്. ചിലപ്പോള്‍ ഒരു രാത്രി മുഴുവനും അതടിച്ചുകൊണ്ടേയിരിക്കും !!!
മണ്ണിലാണ്ടുപോയ വേരുകളും പറിച്ചെടുത്ത് എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്ന്
പലവട്ടം ആഗ്രഹിച്ചിട്ടുണ്ട് ഞാന്‍. കല്ലേ പിളര്‍ക്കുന്ന ഒരാര്‍ത്ത നാദം
കേള്‍ക്കുമ്പോള്‍, ചങ്ക് പറിഞ്ഞുകൊണ്ടുള്ള ഒരു വന്ദേമാതരം
കേള്‍ക്കുമ്പോളൊക്കെ എനിക്ക് ആത്മ നിന്ദ തോന്നും. എനിക്കെന്റെ
നാടിന് വേണ്ടി ഒന്നും ചെയ്യാനാകുന്നില്ലല്ലോ എന്ന വേദന.
തന്റെ നേരെ എതിര്‍ വശത്ത് കാണുന്ന സെല്ലിലേക്ക് ചില്ല താഴ്ത്തി
മരം മെല്ലെ പിറുപിറുത്തു. 'ദേ കണ്ടില്ലേ... അതാണ് സവര്‍ക്കറെ
പാര്‍പ്പിച്ചിരുന്ന സെല്‍. 1911 മുതല്‍ 1921ല്‍ വിട്ടയക്കും വരെ
നീണ്ട 10 കൊല്ലക്കാലം ആ മനുഷ്യന്‍ അതിനുള്ളില്‍ കഴിഞ്ഞു. എന്നിട്ടും
അയാളുടെ വിപ്ളവ വീര്യത്തിന് ഒരു കോട്ടവും വരുത്താന്‍ ഡേവിഡ്
ബാരിക്ക് കഴിഞ്ഞില്ല. ഡേവിഡ് ബാരിയായിരുന്നു അവിടുത്തെ ജയിലര്‍.
പോര്‍ട്ട് ബ്ളയറിലെ ദൈവം എന്നാണയാള്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്.
അതിക്രൂരനായ ഒരു മനുഷ്യന്‍. തടവുകാരുടെ മനോവീര്യംകെടുത്താനുതകുന്ന
അതികഠിനമായ പീഢനമുറകള്‍ അയാള്‍ നടപ്പാക്കി.
ഡേവിഡ് ബാരിയുടെ മനുഷ്യത്ത്വ ഹീനമായ പ്രവര്‍ത്തികള്‍ക്കെതിരെ 1933 -
ല്‍ ജയില്‍ നിരാഹാര സമരം നടന്നു. കുറച്ചുകാലത്തേക്ക് മാത്രം കാര്യങ്ങള്‍
അല്പം മെച്ചപ്പെട്ടു. പിന്നേയും പഴയപടിയായി.
1937 - ല്‍ രണ്ടാമത്തെ ഹംഗര്‍ സ്ട്രൈക്ക്. തടവുകാര്‍ ഒന്നടങ്കം അന്നവും
വെള്ളവും ഉപേക്ഷിച്ചു. 46 ദിവസമാണ് അത് നീണ്ട് നിന്നത്. സംഭവം
പുറംലോകമറിഞ്ഞു. ആകെ ബഹളമായി, തടവുകാര്‍ പലരും മരിച്ചു.
ബലമായി ഭക്ഷണം കഴിപ്പിക്കാനുള്ള ശ്രമത്തിലാണ് മോഹിത് മോഹിത്രയും,
നമോദാസും, മഹാവീര്‍ സിംഗുമൊക്കെ മരിച്ചത്. മനോനില തെറ്റിയ ഉല്ലാസിന്റെ
അലര്‍ച്ച ഇപ്പോഴും എന്റെ കാതിലുണ്ട്. അവസാനം ഗാന്ധിജി ഇടപെട്ടാണ്
സമരം അവസാനിപ്പിച്ചത്. ചോരയുടെ മണമാണ് ഇവിടത്തെ കാറ്റിനും വെള്ളത്തിനും.
ആയിരക്കണക്കിന് ചെറുപ്പക്കാരുടെ സ്വപ്നങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടീ മണ്ണില്‍.
ഏറ്റവും പ്രിയപ്പെട്ടതൊക്കെയും പിന്നിലുപേക്ഷിച്ചാണ് അവരീ
കാലാപാനി കടന്നത്. ഖേദമുണ്ടായിരുന്നില്ല അവര്‍ക്കാര്‍ക്കും.
തന്റെ നാടിനുവേണ്ടി, നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി എന്ന
ചിന്തയായിരുന്നു അവരുടെ ഉള്ളില്‍. ആര്‍ക്കാണ് ഇപ്പോള്‍ ഇതൊക്കെ
ഓര്‍ക്കാന്‍ നേരം ? ഒരു ദീര്‍ഘനിശ്വാസത്തോടെ ആല്‍മരം വീണ്ടും
സുഷുപ്തിയിലാണ്ടു.
ഞാന്‍ മെല്ലെ എഴുന്നേറ്റ് ജയിലിനുള്ളിലേക്ക് കടന്നു. ഉറഞ്ഞ് കിടക്കുന്ന
നിശബ്ദതയാണാ ഇടനാഴികളില്‍ നിറയെ. ഒരു കാലത്ത് തടവുകാരുടെ
ഞരക്കങ്ങളും നിശ്വാസങ്ങളും കൊണ്ട്ശബ്ദമുഖരിതമായിരുന്ന ഇടം. ഇപ്പോള്‍
ഒരുതരം ശ്മശാന മൂകത. സെല്ലിനകത്തെ കാറ്റിനുപോലും ചോരയുടെ ഗന്ധം !!!
തൂക്കുമരത്തിനു സമീപത്തെ ലിവറില്‍ പിടിച്ച് വലിച്ചപ്പോള്‍ താഴെ ഒരു
കിരു കിരു ശബ്ദം. സമീപത്ത് നിന്ന ഗൈഡ് മോന് വിശദീകരിച്ചു
കൊടുക്കുന്നത് കേട്ടു. ആ ലിവറില്‍ അമര്‍ത്തിയാല്‍ ചവിട്ടി നില്‍ക്കുന്ന പലക
നിരങ്ങിമാറും. പിന്നെ ഇരുട്ടാണ്. കട്ടി കൂടിയ ഇരുട്ട്....
തിരിച്ചുപോരുമ്പോള്‍ എല്ലാവരും നിശബ്ദരായിരുന്നു. ഓരോരുത്തരും ആലോചിച്ചിരുന്ന
കാര്യം ഒന്നു തന്നെ. നമ്മളീ അനുഭവിക്കുന്ന സ്വതന്ത്ര്യത്തിന്റെ വില നമ്മളറിയുന്നില്ല.
നാട്ടുപച്ച മാഗസിന്‍.